Thiruvananthapuram | December 9, 2025
വോട്ടെടുപ്പ് കഴിയുന്നതുവരെ മാധ്യമങ്ങളെ കാണുന്നതിൽനിന്ന് ആർ ശ്രീലേഖയെ വിലക്കി ബിജെപി. നടി ആക്രമിക്കപ്പെട്ട കേസിൽനിന്ന് കുറ്റവിമുക്തനാക്കപ്പെട്ട ദിലീപിനെ അനുകൂലിക്കുന്ന നിലപാട് മാധ്യമങ്ങളോട് പറഞ്ഞ് വിവാദമുണ്ടാക്കരുതെന്നാണ് പാർട്ടി നേതൃത്വത്തിന്റെ നിർദേശം.
സ്ഥാനാർത്ഥി എന്നാൽ മാധ്യമ വിലക്ക്
മുൻ ഡിജിപിയായ ആർ ശ്രീലേഖ തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം ഡിവിഷനിൽനിന്നുള്ള ബിജെപി സ്ഥാനാർത്ഥിയാണ്. സ്ഥാനാർത്ഥിയാണെങ്കിലും പോളിംഗ് ദിവസമായ ഇന്ന് മാധ്യമങ്ങളെ കാണില്ലെന്ന് ശ്രീലേഖയും അറിയിച്ചു. ഭക്തിമാർഗത്തിൽ ആയതിനാലാണ് മാധ്യമങ്ങളെ കാണാത്തതെന്നാണ് അവരുടെ വിശദീകരണം.
വിവാദ പശ്ചാത്തലം
നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപിനെ അനുകൂലിച്ച് സംസാരിച്ചതിന്റെ പേരിൽ വലിയ വിമർശനവും നിയമനടപടിയും നേരിട്ട വ്യക്തി കൂടിയാണ് ആർ ശ്രീലേഖ. ദിലീപ് നിരപരാധിയാണെന്ന ബോധ്യം തനിക്കുണ്ടെന്നായിരുന്നു കേസിന്റെ വിചാരണ നടക്കുമ്പോഴുള്ള മുൻ ജയിൽ മേധാവിയുടെ വാദം. ഇതോടെ ആർ ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ ഹർജിയുമായി അതിജീവിത രംഗത്ത് വരികയും ചെയ്തിരുന്നു.
ദിലീപിനുവേണ്ടി രംഗത്ത്
സർവീസിൽനിന്ന് പിരിഞ്ഞതിന് പിന്നാലെയായിരുന്നു സ്വന്തം യൂട്യൂബ് ചാനലിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും ദിലീപിനുവേണ്ടി ആർ ശ്രീലേഖ രംഗത്ത് വന്നത്. ആലുവ ജയിലിലെത്തി റിമാൻഡിൽ കഴിയുന്ന ദിലീപിനെ സന്ദർശിച്ചപ്പോൾ കണ്ടത് കരളലിയിക്കുന്ന കാഴ്ചകളായിരുന്നുവെന്നായിരുന്നു ആർ ശ്രീലേഖ പറഞ്ഞത്.
ദിലീപ് എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. സ്ക്രീനിൽ കണ്ട ദിലീപ് തന്നെയാണോ ഇതെന്ന് സംശയം തോന്നിക്കുന്ന തരത്തിലുള്ള രൂപമായിരുന്നു. അത്രത്തോളം വികൃതമായിരുന്നു താരത്തിന്റെ രൂപം. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന് ആവശ്യമായ സൗകര്യം ഒരുക്കിയതെന്നും അവർ തുറന്ന് പറഞ്ഞു.
ജയിലിലെ സൗകര്യങ്ങൾ
സെല്ലിൽനിന്ന് ദിലീപിനെ വിളിച്ച് ജയിൽ സൂപ്രണ്ടിന്റെ മുറിയിൽ കൊണ്ടിരുത്തി. എന്നാൽ ദിലീപിന് സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ സാധിക്കുന്ന അവസ്ഥയിലായിരുന്നില്ല. ഈ സാഹചര്യത്തിൽ കുടിക്കാൻ ഒരു കരിക്ക് കൊടുത്തു. ദയയുടെ പുറത്താണ് അത് ചെയ്തതെന്നും ആരെയും ഇത്രയധികം ദ്രോഹിക്കാൻ പാടില്ലെന്നും അവർ പറഞ്ഞു.
ദിലീപിന്റെ അപ്പോഴത്തെ സ്ഥിതി കണക്കിലെടുത്ത് പ്രത്യേകമായി രണ്ട് പായയും ഒരു ബ്ലാങ്കറ്റും കൊടുത്തു. ചെവിയുടെ ബാലൻസിന്റെ പ്രശ്നമുണ്ടായിരുന്നതുകൊണ്ട് ഡോക്ടറെ വിളിച്ച് വരുത്തി ഇക്കാര്യം പരിശോധിച്ചു.
വിചാരണ തടവുകാരനായതിനാൽ വീട്ടിൽനിന്ന് ഭക്ഷണം എത്തിക്കുന്നതിൽ തടസ്സമുണ്ടായിരുന്നില്ല. ദിലീപിന് മാത്രമല്ല ഏതൊരു സാധാരണക്കാരനായ തടവുകാരനും ഈ പരിഗണന ലഭിക്കുമെന്നും യഥാർത്ഥത്തിൽ ഈ സഹായങ്ങൾ ചെയ്യുന്നതിന് മുമ്പ് തന്നെ ദിലീപിന് താൻ അനധികൃതമായി സഹായം നൽകിയെന്ന ആരോപണം ഉയർന്നിരുന്നുവെന്നും ആർ ശ്രീലേഖ ആ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
തിരഞ്ഞെടുപ്പ് ലംഘനവും
അതേസമയം, തിരഞ്ഞെടുപ്പ് ദിനത്തിൽ എൻഡിഎയ്ക്ക് മുന്തൂക്കം എന്ന പ്രീപോൾ സർവേ ഫലം സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവെച്ചുകൊണ്ട് തിരഞ്ഞെടുപ്പ് ചട്ടവിരുദ്ധ നടപടിയും ശ്രീലേഖ നടത്തി. നീക്കം വിവാദമായതോടെ പോസ്റ്റ് ശ്രീലേഖ പിൻവലിച്ചു.
Highlights
– BJP bars R Sreelekha from meeting media till polling ends
– Party fears she may repeat pro-Dileep stance and create controversy
– Sreelekha is BJP candidate from Shasthamangalam division in Thiruvananthapuram Corporation
– Says won’t meet media on polling day due to spiritual reasons
– Had faced criticism and legal action for supporting Dileep
– Survivor filed contempt petition against her
– Had publicly defended Dileep during trial
– Claimed Dileep was in pitiable condition in Aluva jail
– Said provided facilities out of compassion
– Defended giving mat, blanket, coconut water and medical care
– Said any undertrial prisoner entitled to same facilities
– Also violated election rules by sharing pre-poll survey on polling day
– Later withdrew controversial post
– Former DGP and jail superintendent during Dileep’s remand




















































