മുംബൈ | 07, ജനുവരി | 2026
ന്യൂസിലൻഡിനെതിരെ നടക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്ക്വാഡിൽ നിന്ന് പുറത്തായ ഋതുരാജ് ഗെയ്ക്വാദിന് പിന്തുണയുമായി മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ രംഗത്തെത്തി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ സെഞ്ച്വറി നേടിയിട്ടും ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായതിനെ അശ്വിൻ വിമർശിച്ചു.
ഇന്ത്യൻ ടീമിൽ സ്ഥാനങ്ങൾക്കായുള്ള മൽസരം കടുത്തതാണെന്നും പോരാട്ടം തുടരണമെന്നും സിഎസ്കെയിലെ തന്റെ മുൻ സഹതാരത്തെ അശ്വിൻ ഓർമിപ്പിച്ചു. ഒരു സ്റ്റാൻഡ്ബൈ ഓപ്ഷനായി പോലും ഋതുരാജിനെ സെലക്ടർമാർ ഉൾപ്പെടുത്തിയില്ല. ബിസിസിഐയുടേത് പക്ഷപാത നിലപാടാണെന്നും അശ്വിൻ ഓർമിപ്പിച്ചു.
ശുഭ്മൻ ഗിൽ നയിക്കുന്ന ടീമിൽ വൈസ് ക്യാപ്റ്റനായി ശ്രേയസ് അയ്യർ തിരികെ കളികളത്തിലെത്തും. സെഞ്ച്വറി നേടിയ ഋതുരാജിനെ ഉൾപ്പെടുത്താത്തതോടെ സെലക്ഷൻ നയത്തിൽ സ്ഥിരത ഇല്ലെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.
അശ്വിന്റെ പിന്തുണ ക്രിക്കറ്റ് ലോകത്ത് വ്യാപക ചർച്ച സൃഷ്ടിച്ചിട്ടുണ്ട്. സമീപകാല പ്രകടനങ്ങളെ അടിസ്ഥാനമാക്കിയല്ല ടീം തിരഞ്ഞെടുപ്പ് നടക്കുന്നതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
ന്യൂസിലൻഡിനെതിരെയുള്ള ഏകദിനങ്ങൾക്കുള്ള ഇന്ത്യൻ ടീം:
ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്ലി, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹർഷിത് സിംഗ് റാണ, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്, റിഷഭ് പന്ത്, നിതീഷ് കുമാർ റെഡ്ഡി, അർഷ്ദീപ് സിംഗ്, യശ്വസി ജയ്സ്വാൾ.
Content Highlights
Ashwin supports Ruturaj Gaikwad after ODI squad exclusion
Ruturaj scored century against South Africa but dropped for New Zealand series
Not included even as standby option
Ashwin calls it BCCI’s biased approach
Reminds CSK teammate competition for spots is tough
Shreyas Iyer returns as vice-captain
Criticism of inconsistent selection policy
Questions raised about selection criteria
Debate on merit-based selection in cricket




















































