പത്തനംതിട്ട | 16, ജനുവരി | 2026.
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി ഉന്നയിച്ച യുവതിയെ സൈബറിടത്തിൽ അധിക്ഷേപിച്ചെന്ന കേസിൽ പ്രതികരണവുമായി അഭിഭാഷകനും രാഹുലിന്റെ സുഹൃത്തുമായ ഫെന്നി നൈനാൻ. താൻ യുവതിയുടെ വ്യക്തിത്വം വെളിപ്പെടുത്തിയിട്ടില്ലെന്നും തലയും വാലുമില്ലാത്ത ചാറ്റുകളല്ല പുറത്തുവിട്ടതെന്നും ഫെന്നി വ്യക്തമാക്കി. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വേട്ടയാടലാണ് തനിക്കെതിരെ നടക്കുന്നത്. കേസ് വന്നതുകൊണ്ട് പിന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
യുവതിയുമായി ആദ്യഘട്ടം മുതൽ നടത്തിയ സംഭാഷണങ്ങളുടെ മുഴുവൻ രേഖകളും തന്റെ പക്കലുണ്ടെന്നും അവ മുതിർന്ന അഭിഭാഷകരായ ശാസ്തമംഗലം അജിത്, അഡ്വ. ശേഖർ എന്നിവരെ ഏൽപ്പിച്ചിട്ടുണ്ടെന്നും ഫെന്നി പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ എവിടെയും അശ്ലീല പരാമർശങ്ങളോ പരാതിക്കാരിയെ തിരിച്ചറിയുന്ന വിവരങ്ങളോ നൽകിയിട്ടില്ല. കേസിനെ നിയമപരമായി നേരിടുമെന്നും എഫ്.ഐ.ആറിന്റെ നിയമസാധുത ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പരാതിക്കാരിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയതിനും അശ്ലീലച്ചുവയുള്ള സന്ദേശങ്ങൾ പ്രചരിപ്പിച്ചതിനുമാണ് പത്തനംതിട്ട സൈബർ പോലീസ് ഫെന്നിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്. എന്നാൽ താൻ പേടിച്ചിട്ടില്ലെന്നും നിയമപോരാട്ടം തുടരുമെന്നുമാണ് ഫെന്നി നൈനാന്റെ നിലപാട്.
Content Highlights
Fenni Ninan reacts to the cyber case filed against him by the survivor in Rahul Mamkootathil’s case.
Denies allegations of revealing the survivor’s identity or using obscene language.
Claims the case is a political vendetta and vows to fight it legally.
Mentions that all chat records have been handed over to senior advocates for legal defense.
Intends to approach the High Court to challenge the validity of the FIR




















































