കൽപ്പറ്റ | 17, ജനുവരി | 2026.
മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസ് പ്രഖ്യാപിച്ച ഭവനപദ്ധതി പൂർണ്ണമായും നടപ്പിലാക്കുമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ. കോൺഗ്രസ് നിയോജക മണ്ഡലം നേതൃ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിക്കായി പാർട്ടി വാങ്ങിയ സ്ഥലത്ത് വന്യജീവി ശല്യമല്ല, മറിച്ച് സി.പി.ഐ.എമ്മിന്റെ ശല്യമാണ് പ്രധാന തടസ്സമെന്ന് അദ്ദേഹം ആരോപിച്ചു.
ഭവനപദ്ധതി നടപ്പിലാക്കാൻ കോൺഗ്രസ് ഭൂമി ഏറ്റെടുത്തത് മുതൽ സി.പി.ഐ.എമ്മിന് അസ്വസ്ഥത തുടങ്ങിയിരിക്കുകയാണ്. നിർമ്മാണം നടക്കേണ്ട ഭൂമിയെ ‘കാട്ടാനത്തോട്ടം’ എന്ന് വിശേഷിപ്പിക്കുന്നത് പരിഹാസ്യമാണെന്നും പദ്ധതിയെ ഉപദ്രവിക്കാതിരിക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും ഷാഫി പറമ്പിൽ ഓർമ്മിപ്പിച്ചു. ജനങ്ങൾക്ക് നൽകിയ വാക്ക് കോൺഗ്രസ് പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല സ്വർണ്ണക്കൊള്ള കേസിലും ബ്രഹ്മഗിരി ഡവലപ്പ്‌മെന്റ് സൊസൈറ്റി അഴിമതിയിലും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.ഐ.എം സ്വീകരിക്കുന്നതെന്ന് ഷാഫി പറമ്പിൽ വിമർശിച്ചു. ബ്രഹ്മഗിരി സൊസൈറ്റി വഴി വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സി.പി.ഐ.എം നേതാക്കൾ വാങ്ങിയ കോടിക്കണക്കിന് രൂപ തിരികെ നൽകാൻ പാർട്ടി തയ്യാറാകുന്നില്ല. പണം നഷ്ടപ്പെട്ടവർക്കായി കോൺഗ്രസ് ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights
KPCC Working President Shafi Parambil confirms completion of Congress’s Mundakkai housing project.
Accuses CPIM of obstructing the project by creating unnecessary controversies over the land.
Criticizes the government for not supporting rehabilitation efforts led by the opposition.
Highlights the Brahmagiri Development Society scam involving CPIM leaders.
Demands justice for individuals who lost money in the Brahmagiri society deposits




















































