കണ്ണൂർ | 17, ജനുവരി | 2026.
കണ്ണൂർ പേരാവൂരിൽ സി.പി.ഐ.എം നടത്തിയ സമരത്തിൽ പങ്കെടുക്കാത്തതിന്റെ പേരിൽ ആദിവാസി സ്ത്രീക്ക് തൊഴിൽ നിഷേധിച്ചതായി പരാതി. മുരിങ്ങോടി പാറങ്ങോട്ട് ഉന്നതിയിലെ ലക്ഷ്മിക്കാണ് തൊഴിലുറപ്പ് ജോലി നിഷേധിക്കപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ച കണ്ണൂർ നഗരത്തിൽ നടന്ന തൊഴിലുറപ്പ് നിയമ ഭേദഗതിക്കെതിരെയുള്ള സി.പി.ഐ.എം സമരത്തിൽ ലക്ഷ്മി പങ്കെടുത്തിരുന്നില്ല.
അസുഖം കാരണം മൂന്ന് ദിവസമായി പണിക്ക് വരാതിരുന്ന ലക്ഷ്മി തിരിച്ചെത്തിയപ്പോഴാണ്, സമരത്തിൽ പങ്കെടുത്തവർ മാത്രം ജോലിക്ക് കയറിയാൽ മതിയെന്ന് ഒരു വിഭാഗം നിലപാടെടുത്തത്. തൊഴിലാളികൾ എല്ലാവരും ചേർന്നെടുത്ത തീരുമാനമാണെന്ന് തൊഴിലുറപ്പ് മേറ്റ് അറിയിച്ചതായും പരാതിയുണ്ട്.
സംഭവം വിവാദമായതോടെ വിശദീകരണവുമായി മേറ്റ് രംഗത്തെത്തി. 42 പേർക്കുള്ള തൊഴിൽ ദിനങ്ങൾ മാത്രമേ ബാക്കിയുള്ളൂ എന്നും അതിനാലാണ് ചിലരെ മാറ്റിനിർത്തിയത് എന്നുമാണ് മേറ്റിന്റെ വാദം. എന്നാൽ രാഷ്ട്രീയ കാരണങ്ങളാലാണ് തൊഴിൽ നിഷേധമെന്ന് ആരോപിച്ച് ബി.ജെ.പി പേരാവൂർ ഗ്രാമപഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
Content Highlights
Complaint filed by a tribal woman, Lakshmi, in Peravoor for being denied MGNREGA work.
Allegations state she was turned away for not attending a CPIM protest in Kannur.
The MGNREGA mate claimed the decision was taken collectively by other workers.
Later clarification suggested a limited number of workdays as the reason for exclusion.
BJP organized a protest march to the Peravoor Grama Panchayat against the incident.




















































