കോഴിക്കോട് | 20, ജനുവരി | 2026.
ബസിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ചുള്ള വീഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു. സംഭവത്തിൽ നോർത്ത് സോൺ ഡി.ഐ.ജി തലത്തിലുള്ള അന്വേഷണത്തിന് കമ്മീഷൻ ഉത്തരവിട്ടു. അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശിച്ചു.
കണ്ടന്റ് ക്രിയേറ്ററായ യുവതി യുവാവിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയതിനെത്തുടർന്ന് ദീപക് വലിയ മാനസിക സംഘർഷത്തിലായിരുന്നുവെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പരാതികളിൽ ചൂണ്ടിക്കാട്ടുന്നു. അഡ്വ. വി. ദേവദാസ്, അബ്ദുൾ റഹീം പൂക്കത്ത് എന്നിവർ നൽകിയ പരാതികളിലാണ് കമ്മീഷന്റെ അടിയന്തര നടപടി.
കുടുംബത്തിന്റെ പരാതി…
അതേസമയം, ദീപക്കിന്റെ മരണത്തിന് കാരണക്കാരിയായ യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് കുടുംബം പൊലീസിനെ സമീപിച്ചു. യാതൊരു തെളിവുമില്ലാതെ വ്യക്തിഹത്യ നടത്തുകയും സൈബർ ആക്രമണത്തിന് വഴിമരുന്നിടുകയും ചെയ്ത യുവതിക്കെതിരെ കർശന നടപടി വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദീപക് മോശമായി പെരുമാറിയെന്ന് ആരോപിച്ച് യുവതി വീഡിയോ പങ്കുവെച്ചത്. ദൃശ്യങ്ങൾ വൈറലായതോടെ നേരിട്ട അപമാനത്തിൽ മനംനൊന്ത് ഞായറാഴ്ച രാവിലെ ദീപക്കിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സോഷ്യൽ മീഡിയ വഴിയുള്ള വിചാരണ ഒരാളുടെ ജീവനെടുത്തതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.
Content Highlights
Human Rights Commission orders a probe by North Zone DIG into Deepak’s suicide.
Judicial member K. Baijunath demands an investigation report within one week.
Complaints state that the public sharing of the video by the content creator led to extreme mental distress and suicide.
Deepak’s family files a police complaint seeking murder charges against the woman involved.
Public debate intensifies over the legal and ethical implications of viral “shaming” videos




















































