കോഴിക്കോട് | 22, ജനുവരി | 2026
കോഴിക്കോട്: ലൈംഗികാതിക്രമം ആരോപിച്ച് സോഷ്യൽ മീഡിയയിലൂടെ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് സ്വദേശിയായ ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ, പ്രതി ഷിംജിതയുടെ റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നു. ഷിംജിത ബോധപൂർവ്വം വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിൽ മനംനൊന്താണ് ദീപക് ആത്മഹത്യ ചെയ്തതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അപമാനിക്കപ്പെട്ടു എന്ന് അവകാശപ്പെട്ടെങ്കിലും ഷിംജിത പോലീസിൽ പരാതി നൽകാൻ തയ്യാറായിരുന്നില്ലെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടി.
ബസിനുള്ളിൽ വെച്ചാണ് ദീപക്കിനെതിരെ ഷിംജിത ആരോപണം ഉന്നയിച്ചത്. എന്നാൽ ബസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. ബസ് ജീവനക്കാരോടോ, യാത്രാമധ്യേയുള്ള പോലീസ് സ്റ്റേഷനുകളിലോ ഷിംജിത യാതൊരു പരാതിയും ഉന്നയിക്കാതെ സാധാരണ നിലയിലാണ് ബസിൽ നിന്നും ഇറങ്ങിപ്പോയത്. ഷിംജിതയുടെ ഫോണിൽ നിന്നും വീഡിയോ ദൃശ്യങ്ങൾ കണ്ടെടുത്തു.
പ്രതിക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും, സമാനമായ രീതിയിൽ സ്ത്രീകളെ ഇത്തരം പ്രവർത്തികൾക്ക് പ്രേരിപ്പിക്കാൻ ഇത് കാരണമാകുമെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ ആത്മഹത്യകൾക്ക് ഇത് വഴിവെക്കുമെന്നും പോലീസ് ആശങ്ക പ്രകടിപ്പിച്ചു. കുന്ദമംഗലം കോടതി ശനിയാഴ്ച പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കും.
Content Highlights
Remand report of Shimjitha out in the Deepak suicide case.
Police state Deepak committed suicide due to the mental agony caused by the viral video.
CCTV footage from the bus shows no unusual incidents or harassment.
Shimjitha did not file a formal police complaint despite making public allegations.
Bail plea to be considered by Kunnamangalam court on Saturday




















































