കൊച്ചി | 30, ജനുവരി | 2026
കൊച്ചി: സി.പി.എം പയ്യന്നൂർ ഏരിയ മുൻ സെക്രട്ടറി വി. കുഞ്ഞികൃഷ്ണന്റെ വിവാദ പുസ്തകമായ “നേതൃത്വത്തെ അണികൾ തിരുത്തണം” എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. ചടങ്ങ് അലങ്കോലപ്പെടുമെന്ന ആശങ്ക ഉന്നയിച്ച് കുഞ്ഞികൃഷ്ണൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ചിന്റെ നടപടി. ഹർജിയിൽ എതിർകക്ഷികളായ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, ടി.ഐ. മധുസൂദനൻ എം.എൽ.എ, പയ്യന്നൂർ ഏരിയ സെക്രട്ടറി പി. സന്തോഷ് എന്നിവർക്ക് കോടതി നോട്ടീസ് അയച്ചു.
രക്തസാക്ഷി ഫണ്ട് തട്ടിപ്പ് പുറത്തുവിട്ടതിന് പിന്നാലെ പാർട്ടിക്കുള്ളിൽ നിന്ന് നേരിടുന്ന ഭീഷണികൾ കുഞ്ഞികൃഷ്ണൻ കോടതിയെ ബോധ്യപ്പെടുത്തി. നേരത്തെ തന്നെ പുറത്താക്കിയതിന് പിന്നാലെ സി.പി.എം പ്രവർത്തകർ വീടിന് മുന്നിൽ പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളിച്ചും പ്രകോപനം സൃഷ്ടിച്ചിരുന്നു. കൂടാതെ തനിക്ക് അനുകൂലമായി നിലപാടെടുത്ത വ്യക്തിയുടെ ബൈക്ക് കത്തിക്കുന്ന സാഹചര്യവുമുണ്ടായി. ഈ പശ്ചാത്തലത്തിൽ പയ്യന്നൂരിലെ പ്രകാശന ചടങ്ങ് തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും പോലീസ് സംരക്ഷണം അനിവാര്യമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
പയ്യന്നൂരിൽ അടുത്തിടെ ബി.ജെ.പി – കോൺഗ്രസ് പ്രകടനങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾ കുഞ്ഞികൃഷ്ണൻ കോടതിയിൽ സൂചിപ്പിച്ചു. ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നൽകിയിട്ടും നടപടിയുണ്ടാവാത്തതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പുസ്തകപ്രകാശന ചടങ്ങിന് മാത്രമാണ് താൻ സുരക്ഷ ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ച പയ്യന്നൂരിലാണ് പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്.
Key Points:
- Court Order: Kerala High Court orders police protection for V. Kunjikrishnan’s book launch event.
- Notice Issued: Notices sent to CPM district secretary K.K. Ragesh, MLA T.I. Madhusoodanan, and Area Secretary P. Santhosh.
- Security Concerns: Kunjikrishnan expressed fear of violence, citing previous instances of CPM workers bursting crackers at his house and burning a supporter’s bike.
- Political Context: The book reveals details about the Payyannur martyr fund embezzlement, causing significant unrest in CPM’s Kannur unit.




















































