തിരുവനന്തപുരം | 20 ഡിസംബർ, 2025
ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ഗോവർധന്റെ മൊഴി പുറത്തുവന്നു. പണം കൊടുത്താണ് സ്വർണം വാങ്ങിയതെന്നും ഇതിനായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോടികൾ കൈമാറിയെന്നും ഗോവർധൻ എസ്ഐടിക്ക് മുമ്പാകെ മൊഴി നൽകി.
ഒന്നരക്കോടി ഡെപ്പോസിറ്റ് നൽകി
സ്വർണം വാങ്ങാൻ ഡെപ്പോസിറ്റായി ഒന്നരക്കോടി രൂപ നൽകിയെന്നും ഗോവർധൻ അറിയിച്ചു. പണം നൽകിയതിന്റെ തെളിവുകളും എസ്ഐടിക്ക് മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്. ഇന്നലെയാണ് പങ്കജ് ഭണ്ടാരി, ഗോവർധൻ എന്നിവരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്.
റിമാന്റിലുള്ള ഇരുവരെയും എസ്ഐടി ഉടൻ കസ്റ്റഡിയിൽ വാങ്ങും.
ചെന്നൈയിൽ വേർതിരിച്ചു
ശബരിമലയിൽ നിന്ന് ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയ സ്വർണപ്പാളി വേർതിരിച്ചത് പങ്കജ് ഭണ്ടാരിയുടെ ഉടമസ്ഥതയിലുള്ള ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലാണെന്നാണ് എസ്ഐടി വിലയിരുത്തൽ. ഉണ്ണികൃഷ്ണൻ പോറ്റിയും അദ്ദേഹവും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
വേർതിരിച്ച സ്വർണം കൽപേഷ് എന്ന ഇടനിലക്കാരൻ വഴി ഗോവർധനന് കൊടുത്തുവെന്നും എസ്ഐടി കണ്ടെത്തിയിരുന്നു.
800 ഗ്രാം സ്വർണം കണ്ടെത്തി
ബെല്ലാരിയിൽ നടന്ന തെളിവെടുപ്പിൽ 800 ഗ്രാമിലധികം സ്വർണം ഗോവർധന്റെ ജ്വല്ലറിയിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെ വീണ്ടും നടത്തിയ ചോദ്യം ചെയ്യലിലെ പൊരുത്തക്കേടുകളുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും എസ്ഐടി അറസ്റ്റ് ചെയ്തത്.
മൊഴികളിൽ പൊരുത്തക്കേട്
ശുദ്ധമായ തകിടിൽ മാത്രമേ സ്വർണം പൂശൽ പോലുള്ള ജോലികൾ ചെയ്യുകയുള്ളൂ എന്ന പങ്കജ് ഭണ്ടാരിയുടെ ആദ്യ മൊഴികളാണ് സംശയത്തിലേക്ക് നയിച്ചത്. ദേവസ്വം വിജിലൻസിന് നൽകിയ മൊഴിയിലും ഇതേ കാര്യം തന്നെയായിരുന്നു പറഞ്ഞത്. കൂടാതെ സ്മാർട്ട് ക്രിയേഷൻസിൽ നടത്തിയ പരിശോധനയിൽ രേഖകളിലും സംശയാസ്പദമായ കാര്യങ്ങൾ കണ്ടെത്തിയിരുന്നു.
Highlights
Govardhan claims gold was purchased by paying money
Crores allegedly handed over to Unnikrishnan Potty
Rs 1.5 crore deposited for gold purchase, evidence submitted
Gold allegedly separated at Smart Creations, Chennai
Over 800 grams of gold recovered from Govardhan’s jewellery shop in Bellary
Pankaj Bhandari and Govardhan arrested, custody likely
Inconsistencies in statements led to arrests




















































