തിരുവനന്തപുരം | 14, ഫെബ്രുവരി | 2026
ചലച്ചിത്ര അക്കാദമി ഭാരവാഹിത്വത്തിൽ വരുത്തിയ മാറ്റം വ്യക്തിപരമായ നിലപാടുകളുടെയോ അഭിപ്രായ പ്രകടനങ്ങളുടെയോ പേരിലല്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. അക്കാദമി ഭരണസമിതിയുടെ കാലാവധി പൂർത്തിയായതിനെത്തുടർന്നുള്ള സ്വാഭാവിക നടപടിക്രമം മാത്രമാണ് നടന്നതെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. പുതിയ ഭാരവാഹികളെ നിയമിച്ച വിവരം തന്നെ അറിയിച്ചില്ലെന്ന മുൻ ചെയർപേഴ്‌സൺ പ്രേംകുമാറിന്റെ പ്രതികരണത്തിന് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം.
സർക്കാർ സംവിധാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന സാംസ്കാരിക പ്രവർത്തകർക്ക് സ്വതന്ത്രമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ അവകാശമുണ്ടെന്ന് മന്ത്രി പറഞ്ഞു. അത്തരം നിലപാടുകൾ ഗവൺമെന്റിന്റേയോ ഇടതുപക്ഷ മുന്നണിയുടേയോ നിലപാടുകളുമായി യോജിക്കണമെന്ന് നിർബന്ധമില്ല. സച്ചിദാനന്ദൻ മാഷിന്റെയോ പ്രേംകുമാറിന്റെയോ അഭിപ്രായങ്ങളെ വ്യക്തിപരമായ നിലപാടുകളായി മാത്രമാണ് സർക്കാർ കാണുന്നത്. അതിന്റെ പേരിൽ ആരെയും മാറ്റിനിർത്തുന്ന നയം സർക്കാരിനില്ലെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.
വൈസ് ചെയർമാനായും രഞ്ജിത് സ്ഥാനമൊഴിഞ്ഞ ശേഷം ചെയർമാൻ ഇൻ ചാർജായും പ്രേംകുമാർ നടത്തിയ പ്രവർത്തനങ്ങൾ മികച്ചതായിരുന്നു. ഇന്ത്യൻ സിനിമയുടെ അഭിമാനമായ റസൂൽ പൂക്കുട്ടിയെ പുതിയ ചെയർമാനായി നിയമിച്ചതിനെ പ്രേംകുമാർ തന്നെ അഭിനന്ദിച്ചിട്ടുണ്ട്. പദവി ഒഴിയുന്നത് സംബന്ധിച്ച വിവരങ്ങൾ കൈമാറുന്നതിൽ ആശയവിനിമയപരമായ വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിക്കുമെന്നും അദ്ദേഹത്തിന്റെ വിഷമം സംസാരിച്ച് പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്രേംകുമാറിന്റെ കലാപരമായ സംഭാവനകളെയും സേവനങ്ങളെയും സാംസ്കാരിക വകുപ്പ് എന്നും ബഹുമാനത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Cultural Affairs Minister Saji Cheriyan clarifies that Premkumar was replaced as Chalachitra Academy Chairman due to the expiry of the term, not because of his personal opinions or stances.തിരുവനന്തപുരം | 14, ഫെബ്രുവരി | 2026
ചലച്ചിത്ര അക്കാദമി ഭാരവാഹിത്വത്തിൽ വരുത്തിയ മാറ്റം വ്യക്തിപരമായ നിലപാടുകളുടെയോ അഭിപ്രായ പ്രകടനങ്ങളുടെയോ പേരിലല്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. അക്കാദമി ഭരണസമിതിയുടെ കാലാവധി പൂർത്തിയായതിനെത്തുടർന്നുള്ള സ്വാഭാവിക നടപടിക്രമം മാത്രമാണ് നടന്നതെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. പുതിയ ഭാരവാഹികളെ നിയമിച്ച വിവരം തന്നെ അറിയിച്ചില്ലെന്ന മുൻ ചെയർപേഴ്‌സൺ പ്രേംകുമാറിന്റെ പ്രതികരണത്തിന് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം.
സർക്കാർ സംവിധാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന സാംസ്കാരിക പ്രവർത്തകർക്ക് സ്വതന്ത്രമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ അവകാശമുണ്ടെന്ന് മന്ത്രി പറഞ്ഞു. അത്തരം നിലപാടുകൾ ഗവൺമെന്റിന്റേയോ ഇടതുപക്ഷ മുന്നണിയുടേയോ നിലപാടുകളുമായി യോജിക്കണമെന്ന് നിർബന്ധമില്ല. സച്ചിദാനന്ദൻ മാഷിന്റെയോ പ്രേംകുമാറിന്റെയോ അഭിപ്രായങ്ങളെ വ്യക്തിപരമായ നിലപാടുകളായി മാത്രമാണ് സർക്കാർ കാണുന്നത്. അതിന്റെ പേരിൽ ആരെയും മാറ്റിനിർത്തുന്ന നയം സർക്കാരിനില്ലെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.
വൈസ് ചെയർമാനായും രഞ്ജിത് സ്ഥാനമൊഴിഞ്ഞ ശേഷം ചെയർമാൻ ഇൻ ചാർജായും പ്രേംകുമാർ നടത്തിയ പ്രവർത്തനങ്ങൾ മികച്ചതായിരുന്നു. ഇന്ത്യൻ സിനിമയുടെ അഭിമാനമായ റസൂൽ പൂക്കുട്ടിയെ പുതിയ ചെയർമാനായി നിയമിച്ചതിനെ പ്രേംകുമാർ തന്നെ അഭിനന്ദിച്ചിട്ടുണ്ട്. പദവി ഒഴിയുന്നത് സംബന്ധിച്ച വിവരങ്ങൾ കൈമാറുന്നതിൽ ആശയവിനിമയപരമായ വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിക്കുമെന്നും അദ്ദേഹത്തിന്റെ വിഷമം സംസാരിച്ച് പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്രേംകുമാറിന്റെ കലാപരമായ സംഭാവനകളെയും സേവനങ്ങളെയും സാംസ്കാരിക വകുപ്പ് എന്നും ബഹുമാനത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Cultural Affairs Minister Saji Cheriyan clarifies that Premkumar was replaced as Chalachitra Academy Chairman due to the expiry of the term, not because of his personal opinions or stances.




















































