തിരുവനന്തപുരം | 17, ജനുവരി | 2026.
കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്ക് മടങ്ങിവരുമെന്ന തരത്തിലുള്ള ചർച്ചകൾക്ക് വിരാമമിട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരള കോൺഗ്രസിന്റെ മുന്നണി മാറ്റത്തെക്കുറിച്ച് തങ്ങളാരും പറഞ്ഞിട്ടില്ലെന്നും അത്തരം ചർച്ചകൾ ഇനി ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് അടിത്തറ വിപുലീകരിക്കുമെന്നും കൂടുതൽ രാഷ്ട്രീയ കക്ഷികളും വ്യക്തികളും സാമൂഹിക ഗ്രൂപ്പുകളും മുന്നണിയുടെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ചൂരൽമല – മുണ്ടക്കൈ ദുരന്തബാധിതർക്ക് സർക്കാർ നൽകിവന്ന സഹായധനം നിർത്തിയതിനെ സതീശൻ രൂക്ഷമായി വിമർശിച്ചു. പുനരധിവാസം പൂർത്തിയാകുന്നതുവരെ നൽകുമെന്ന് ഉറപ്പുനൽകിയ 9,000 രൂപ നിർത്തലാക്കിയത് ക്രൂരതയാണ്. ദുരിതബാധിതർക്ക് വാടക കൊടുക്കുന്നില്ലെന്നും പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയായി നിൽക്കുമ്പോൾ, കോൺഗ്രസ് മൂന്ന് മാസത്തിനുള്ളിൽ സ്ഥലം കണ്ടെത്തി രജിസ്റ്റർ ചെയ്തുവെന്നും മുസ്ലിം ലീഗ് 100 വീടുകളുടെ നിർമ്മാണം ആരംഭിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ.പി.സി.സി.യും യു.ഡി.എഫ്. എം.എൽ.എമാരും ചേർന്ന് സി.എം.ഡി.ആർ.എഫ്. ഫണ്ടിലേക്ക് 19 ലക്ഷം രൂപ നൽകി മാതൃക കാണിച്ചിട്ടും സർക്കാർ പുനരധിവാസത്തിൽ അനാസ്ഥ തുടരുകയാണ്. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഉൾപ്പെടെ ജയിലിലായ നേതാക്കൾക്കെതിരെ സി.പി.ഐ.എം. നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് സർക്കാർ വ്യക്തമാക്കണം. എ.കെ.ജി. സെന്ററിൽ ഇരുന്നുള്ള സോഷ്യൽ മീഡിയ നുണപ്രചാരണങ്ങൾ കൊണ്ടൊന്നും സർക്കാരിന്റെ പരാജയം മറച്ചുവെക്കാൻ കഴിയില്ലെന്നും സതീശൻ പറഞ്ഞു.
Content Highlights
V.D. Satheesan dismisses reports of talks with Kerala Congress (M) for a front change.
Announces that UDF base will be strengthened with more parties and social groups joining before elections.
Slams the LDF government for stopping the ₹9,000 monthly aid to Wayanad landslide survivors.
Claims Congress has already registered land for housing while the government township remains delayed.
Questions CPIM’s silence on taking action against leaders involved in scams and currently in prison.




















































