തിരുവനന്തപുരം | 29, ജനുവരി | 2026
തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് വെറും തിരഞ്ഞെടുപ്പ് തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഖജനാവ് ശൂന്യമായിരിക്കെ നടപ്പിലാക്കാൻ കഴിയാത്ത പ്രഖ്യാപനങ്ങൾ നടത്തി ജനങ്ങളെ കബളിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഈ ബജറ്റ് നടപ്പിലാകാൻ പോകുന്നില്ലെന്നും വരാനിരിക്കുന്ന യുഡിഎഫ് സർക്കാർ പുതിയ ബജറ്റ് അവതരിപ്പിക്കുമെന്നും സതീശൻ വ്യക്തമാക്കി.
”പൂച്ച പെറ്റുകിടക്കുന്ന ഖജനാവും വെച്ചാണ് സർക്കാർ ഈ ബജറ്റ് അവതരിപ്പിച്ചത്. നാലര വർഷം ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കാതെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 2,500 രൂപയാക്കിയത് ജനങ്ങളെ പറ്റിക്കാനാണ്. പത്തു വർഷം ഒന്നും ചെയ്യാത്തവർ ഇപ്പോൾ എല്ലാം മാറ്റുമെന്ന് പറയുന്നത് രാഷ്ട്രീയ സ്റ്റണ്ടാണ്. ബജറ്റിന്റെ പവിത്രത നഷ്ടപ്പെടുത്തി അതിനെ ഒരു രാഷ്ട്രീയ രേഖയാക്കി മാറ്റിയിരിക്കുകയാണ്,” സതീശൻ കുറ്റപ്പെടുത്തി.
സതീശന്റെ പ്രധാന വിമർശനങ്ങൾ:
- സാമ്പത്തിക തകർച്ച: അഞ്ച് മാസമായി ട്രഷറി നിയന്ത്രണം തുടരുന്നു. ഈ സാഹചര്യത്തിൽ പുതിയ പദ്ധതികൾക്ക് പണം എവിടെ നിന്ന് കണ്ടെത്തുമെന്ന് വ്യക്തമല്ല.
- ശമ്പള പരിഷ്കരണം: ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിച്ച് അതിന്റെ ബാധ്യത അടുത്ത സർക്കാരിന്റെ തലയിൽ കെട്ടിവെക്കാനാണ് നീക്കം.
- വിലക്കയറ്റം: രാജ്യത്ത് ഏറ്റവും കൂടുതൽ വിലക്കയറ്റമുള്ള സംസ്ഥാനമായി കേരളം മാറി. വിപണിയിൽ ഇടപെടാൻ സർക്കാരിന്റെ കൈവശം പണമില്ല.
- കിഫ്ബി പരാജയം: കിഫ്ബി വഴിയുള്ള പദ്ധതികളൊന്നും ഇപ്പോൾ നടക്കുന്നില്ല. പ്രഖ്യാപിച്ച 70% പദ്ധതികളും നടപ്പിലാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.
ഭരണ പരാജയമെന്ന് കുഞ്ഞാലിക്കുട്ടി:
ബജറ്റ് ഭരണ പരാജയത്തിന്റെ രേഖയാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. “പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ അഞ്ചു വർഷമായി കൊടുക്കാത്തവരാണ് ഇപ്പോൾ വർദ്ധിപ്പിക്കുമെന്ന് പറയുന്നത്. ഉള്ളത് ചെലവഴിക്കാൻ കഴിയാത്തവർ പുതിയ പ്രഖ്യാപനങ്ങൾ നടത്തുന്നത് ഹാസ്യാസ്പദമാണ്,” അദ്ദേഹം പരിഹസിച്ചു.
അതേസമയം, ആശാ വർക്കർമാരെയും അങ്കണവാടി ജീവനക്കാരെയും സമരം ചെയ്തപ്പോൾ പരിഹസിച്ച സർക്കാർ ഇപ്പോൾ വോട്ട് ലക്ഷ്യമിട്ട് വേതനം വർദ്ധിപ്പിച്ചത് ജനങ്ങൾ തിരിച്ചറിയുമെന്നും പ്രതിപക്ഷം കൂട്ടിച്ചേർത്തു.
Key Attacks by Opposition
- Fiscal Credibility: LOP V.D. Satheesan calls the budget an “election gimmick” and says the treasury is empty.
- Pension Hike: Questions the sudden hike to ₹2,500 after ignoring it for 4.5 years.
- UDF Plan: Declares that the UDF will come to power and present a fresh, realistic budget.
- Price Rise: Slams the government for failing to control inflation despite making tall claims.
- Failed Projects: Alleges 70% of previous budget promises remain unfulfilled.




















































