തിരുവനന്തപുരം | 20 ഡിസംബർ, 2025
തിരുവനന്തപുരത്തേക്ക് രാത്രി യാത്ര ചെയ്ത വിദ്യാർത്ഥിനികളെ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കിയില്ലെന്ന പരാതിയിൽ കെഎസ്ആർടിസി കണ്ടക്ടർക്കെതിരെ നടപടി. തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ കണ്ടക്ടറെ സർവീസിൽ നിന്ന് നീക്കം ചെയ്തു.
സംഭവം
ഇന്നലെ രാത്രി തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ RPE 546 (SF) ബസിലാണ് സംഭവം. അങ്കമാലിക്കും മുരിങ്ങൂരിനും ഇടയിലുള്ള ‘പൊങ്ങം’ എന്ന സ്ഥലത്ത് ഇറങ്ങേണ്ടിയിരുന്ന വിദ്യാർത്ഥിനികളെ ആവശ്യപ്പെട്ടിട്ടും സ്റ്റോപ്പിൽ ഇറക്കാതെ ചാലക്കുടി ബസ് സ്റ്റാൻഡിൽ ഇറക്കുകയായിരുന്നു.
വിജിലൻസ് അന്വേഷണവും നടപടിയും
വിഷയത്തെക്കുറിച്ച് കെഎസ്ആർടിസി വിജിലൻസ് വിഭാഗം അന്വേഷണം നടത്തി. രാത്രികാലങ്ങളിൽ വനിതാ യാത്രക്കാർ ആവശ്യപ്പെടുന്ന സ്റ്റോപ്പിൽ ബസ് നിർത്തണമെന്ന ഉത്തരവ് നിലവിലുണ്ടായിട്ടും കണ്ടക്ടറുടെ ഭാഗത്ത് ഗുരുതരമായ കൃത്യവിലോപം ഉണ്ടായതായി വിജിലൻസ് കണ്ടെത്തി.
ഇതിന്റെ അടിസ്ഥാനത്തിൽ കണ്ടക്ടറെ സർവീസിൽ നിന്ന് നീക്കം ചെയ്തു. വനിതാ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ രാത്രി സർവീസുകളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
Highlights:
– KSRTC conductor removed from service for not stopping at requested location
– Female students traveling at night were not allowed to alight at ‘Pongam’ stop
– Dropped at Chalakudy bus stand instead of requested stop between Angamaly and Muringoor
– Vigilance found serious dereliction of duty
– Order exists to stop bus at any location requested by women passengers during night




















































