ബാങ്കോക്ക് | 06, ജനുവരി | 2026
തായ്‌ലൻഡിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ പട്ടായയിൽ ലൈംഗിക സേവനങ്ങൾക്കുള്ള പണം നൽകുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ ഇന്ത്യൻ പൗരന് പരിക്കേറ്റു. പട്ടായയിലെ വാക്കിങ് സ്ട്രീറ്റിൽ വെച്ച് ട്രാൻസ് വുമൺ ലൈംഗികത്തൊഴിലാളികൾ ഇന്ത്യക്കാരനെ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു.
ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ആക്രമണത്തിന് ഇരയായ 52കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2025 ഡിസംബർ 27-ന് പുലർച്ചെയാണ് പട്ടായയിലെ പ്രശസ്തമായ വാക്കിംഗ് സ്ട്രീറ്റിന്റെ പ്രവേശന കവാടത്തിന് സമീപം സംഭവം നടന്നത്.
പണം നൽകാൻ വിസമ്മതിച്ചതായി ആരോപിച്ചാണ് ഇയാളെ വാഹനത്തിൽ നിന്ന് വലിച്ചിറക്കി ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ ആളുകളെത്തി മർദ്ദനം തുടർന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ അദ്ദേഹത്തിന് പ്രഥമശുശ്രൂഷ നൽകിയെന്നും പിന്നീട് കൂടുതൽ ചികിത്സയ്ക്കായി പട്ടമകുൻ ആശുപത്രിയിലേക്ക് മാറ്റിയെന്നുമാണ് വിവരം.
52-കാരൻ ഒരു ലൈംഗിക തൊഴിലാളിയുമായി തർക്കിക്കുന്നത് കണ്ടതായി 19 വയസ്സുള്ള തായ്‌ലൻഡ് സ്വദേശി പറഞ്ഞതായി റിപ്പോർട്ടുണ്ട്. ലൈംഗിക സേവനങ്ങൾക്കായി സമ്മതിച്ച മുഴുവൻ തുകയും നൽകാൻ ഇന്ത്യൻ വിനോദ സഞ്ചാരി വിസമ്മതിച്ചതാണ് തർക്കത്തിന് കാരണമെന്നും ദൃക്‌സാക്ഷി പറഞ്ഞു.
സുഖം പ്രാപിച്ച ശേഷം 52-കാരനോട് പരാതി നൽകാൻ ആവശ്യപ്പെടുമെന്ന് തായ് പൊലീസ് പറഞ്ഞു. തുടർന്ന് തായ് നിയമപ്രകാരം വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
– Indian tourist attacked in Pattaya, Thailand over payment dispute
– Incident occurred at Walking Street entrance on December 27, 2025
– Trans women sex workers allegedly assaulted 52-year-old Indian man
– Victim pulled from vehicle and beaten by group
– Hospitalized at Pattamakul Hospital after first aid at scene
– Dispute arose over refusal to pay full agreed amount for services
– Video of attack circulating on social media
– Thai police to take complaint after victim recovers
– Investigation to be conducted under Thai law




















































