തിരുവനന്തപുരം | 16, ജനുവരി | 2026.
തിരുവനന്തപുരം നഗരത്തെ നടുക്കിയ ആൽത്തറ വിനീഷ് കൊലക്കേസിൽ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ശോഭാ ജോൺ ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും കോടതി വെറുതെ വിട്ടു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. തെളിവുകളുടെ അഭാവത്തിലാണ് പ്രതികളെ വിട്ടയച്ചതെന്നാണ് സൂചന.
2009 ജൂൺ ഒന്നിനാണ് തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തിന് തൊട്ടടുത്ത് വെച്ച് ആൽത്തറ വിനീഷ് കൊല്ലപ്പെട്ടത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിനീഷിനെ കാറിലെത്തിയ സംഘം പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. അടുത്തുള്ള കെട്ടിടത്തിന്റെ വളപ്പിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അക്രമിസംഘം പിന്തുടർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ വിനീഷ് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.
കൊല്ലപ്പെട്ട വിനീഷ് രണ്ട് കൊലപാതക കേസുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു. കുപ്രസിദ്ധ വനിതാ ഗുണ്ട ശോഭാ ജോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു പോലീസ് കണ്ടെത്തൽ. എന്നാൽ വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ കോടതി മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കി.
Content Highlights
The Thiruvananthapuram Additional Sessions Court acquits all eight accused, including Shobha John, in the Althara Vineesh murder case.
Vineesh, a notorious gang leader, was murdered on June 1, 2009, near the Police Headquarters.
The attackers chased Vineesh in a car and hacked him to death as he tried to escape into a nearby compound.
Vineesh himself was an accused in multiple cases, including two murders.
The court’s decision comes 16 years after the brutal broad-daylight incident.




















































