തിരുവനന്തപുരം | 18, ജനുവരി | 2026.
ദീർഘകാലം സി.പി.ഐ.എം നേതാവും ദേവികുളം മുൻ എം.എൽ.എയുമായിരുന്ന എസ്. രാജേന്ദ്രൻ ബി.ജെ.പിയിൽ ചേർന്നു. തിരുവനന്തപുരത്തെ ബി.ജെ.പി സംസ്ഥാന ആസ്ഥാനത്തെത്തിയ അദ്ദേഹം സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് പാർട്ടി അംഗത്വം സ്വീകരിച്ചു. 2006 മുതൽ തുടർച്ചയായി മൂന്ന് തവണ ദേവികുളം മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ച രാജേന്ദ്രൻ, കഴിഞ്ഞ കുറച്ചു കാലമായി സി.പി.ഐ.എം നേതൃത്വവുമായി അകന്നു കഴിയുകയായിരുന്നു.
അംഗത്വം സ്വീകരിച്ച ശേഷം വികാരാധീനനായാണ് രാജേന്ദ്രൻ മാധ്യമങ്ങളോട് സംസാരിച്ചത്. “ഞാൻ വിശ്വസിച്ച പ്രസ്ഥാനത്തെ ഒരിക്കലും ചതിച്ചിട്ടില്ല. കഴിഞ്ഞ നാലഞ്ച് വർഷമായി വലിയ മാനസിക പ്രയാസങ്ങളിലൂടെയാണ് കടന്നുപോയത്. പാർട്ടിക്കുള്ളിൽ പലതും സഹിച്ചു. എന്നെ ഉപദ്രവിക്കരുതെന്ന് പലതവണ ആവശ്യപ്പെട്ടതാണ്. സി.പി.ഐ.എമ്മിൽ നിന്ന് ആരെയും അടർത്തിമാറ്റാൻ താനില്ല” – അദ്ദേഹം പറഞ്ഞു. ദേവികുളം എം.എൽ.എ എ. രാജയ്ക്കെതിരെ പ്രവർത്തിച്ചു എന്നാരോപിച്ച് പാർട്ടിയെടുത്ത അച്ചടക്ക നടപടിയിൽ രാജേന്ദ്രൻ നേരത്തെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
രാജേന്ദ്രനൊപ്പം ഇടുക്കിയിലെ സി.പി.ഐ നേതാവ് ഗുരുനാഥൻ, സി.പി.ഐ.എം പ്രവർത്തകൻ സന്തോഷ് എന്നിവരും ബി.ജെ.പിയിൽ ചേർന്നു. ഹൈറേഞ്ച് മേഖലയിലെ പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെടാൻ ബി.ജെ.പി നേതൃത്വം ഉറപ്പുനൽകിയിട്ടുണ്ടെന്നും രാജേന്ദ്രൻ വ്യക്തമാക്കി. ഫെബ്രുവരി എട്ടിന് മൂന്നാറിൽ നടക്കുന്ന വിപുലമായ പൊതുപരിപാടിയിൽ രാജേന്ദ്രന്റെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകർ ബി.ജെ.പി അംഗത്വം സ്വീകരിക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു.
Content Highlights
Former Devikulam MLA S. Rajendran joins BJP in the presence of State President Rajeev Chandrasekhar.
Rajendran served as CPIM MLA for three terms (2006, 2011, 2016).
States that he endured significant mental distress and harassment within CPIM over the last few years.
Clarifies that he hasn’t betrayed his previous party but was forced out due to internal conflicts.
CPI leader Gurunathan and CPIM worker Santhosh also joined BJP alongside him.
A mass joining event led by Rajendran is scheduled for February 8 in Munnar.




















































