കുറുപ്പംപടി | 16, ജനുവരി | 2026.
രായമംഗലം കൂട്ടുമഠം പെരയ്ക്കാട്ടു മഹാദേവ ക്ഷേത്രത്തിലെ ഇത്തവണത്തെ ഉത്സവത്തിനായി തച്ചുശാസ്ത്ര വിധിപ്രകാരമുള്ള താത്കാലിക കവുങ്ങിൻ കൊടിമരം കണ്ടെത്തി. ദേശക്കാരനായ പോണേക്കുടി പി. എൻ. ഗോപാലകൃഷ്ണൻ നായരുടെ പുരയിടത്തിൽ നിന്നാണ് ഉത്തമലക്ഷണങ്ങളുള്ള വൃക്ഷം തിരഞ്ഞെടുത്തത്. തന്ത്രി, മേൽശാന്തി, ക്ഷേത്ര ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിൽ ദേവന്റെയും വൃക്ഷത്തിന്റെയും അനുജ്ഞ തേടി പൂജകൾ നടത്തിക്കഴിഞ്ഞു.
തച്ചൻ തൃശ്യമംഗലം അഭിലാഷിന്റെ കാർമ്മികത്വത്തിൽ വ്രതശുദ്ധിയോടെ ദിവസേന വൃക്ഷത്തിന് സമീപം വിളക്ക് തെളിയിച്ച് പ്രാർത്ഥനകൾ നടന്നു വരികയാണ്. ജനുവരി 25-ന് വൈകിട്ട് 3 മണിക്ക് പരമ്പരാഗത ആചാരങ്ങളോടെ ഭൂമി തൊടാതെ കൊടിമരം മുറിച്ചെടുക്കും. തുടർന്ന് വാദ്യമേളങ്ങളുടെയും ആർപ്പുവിളികളുടെയും അകമ്പടിയോടെ ഭക്തജനങ്ങൾ കൊടിമരം ക്ഷേത്രത്തിലേക്ക് എത്തിക്കും.
തച്ചൻ ചെത്തി മിനുക്കിയ ശേഷം തോരണങ്ങളും ഋഷഭവാഹനവും ഘടിപ്പിച്ചാണ് കൊടിമരം സജ്ജമാക്കുന്നത്. ജനുവരി 25-ന് രാത്രി 7.30-ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനല്ലൂർ കെടങ്ങശ്ശേരി രാമൻ നമ്പൂതിരി കൊടിയേറ്റു കർമ്മം നിർവഹിക്കും. തുടർന്ന് വിവിധ കലാപരിപാടികളും കൊടിയേറ്റു സദ്യയും നടക്കും. ജനുവരി 29-ന് ആറാട്ടോടു കൂടി ഉത്സവം സമാപിക്കും.
Content Highlights
Suitable Areca palm (Kavungu) identified for the temporary flagpole (Kodimaram) at Peraykkattu Mahadeva Temple.
The tree was found in the property of P.N. Gopalakrishnan Nair, Ponekkudi.
Ritualistic prayers and ‘Vriksha Pooja’ performed under the guidance of Thachasasthra expert Abhilash Thrishyamangalam.
The flagpole will be ceremoniously cut and brought to the temple on January 25.
Festival will commence with ‘Kodiyettu’ by Thanthri Raman Namboothiri and conclude on January 29.




















































