തിരുവനന്തപുരം | 10, ഫെബ്രുവരി | 2026
ഡോക്യുമെന്ററി സംവിധായികയെ ലൈംഗികമായി അപമാനിച്ച കേസിൽ പ്രശസ്ത സംവിധായകനും മുൻ എം.എൽ.എയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽ വെച്ച് ചലച്ചിത്ര പ്രവർത്തകയെ അദ്ദേഹം കയറിപ്പിടിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തുവെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് കോടതിയിൽ റിപ്പോർട്ട് നൽകിയത്.
സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക അതിക്രമം എന്നീ ഗുരുതരമായ വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിവ. കഴിഞ്ഞ വർഷം നവംബർ 6-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രാജ്യാന്തര ചലച്ചിത്ര മേളയുടെ (IFFK) മുന്നോടിയായി നടന്ന ഡോക്യുമെന്ററി സ്ക്രീനിംഗിന് എത്തിയതായിരുന്നു പരാതിക്കാരിയായ സംവിധായിക.
തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്ന കുഞ്ഞുമുഹമ്മദിന്റെ വാദങ്ങൾ പോലീസ് തള്ളി. പരാതിക്കാരി കോടതിയിൽ നൽകിയ രഹസ്യമൊഴിയും നിർണ്ണായക തെളിവായി. കൂടാതെ, സംഭവദിവസം കുഞ്ഞുമുഹമ്മദ് താമസിച്ചിരുന്ന മുറിക്ക് സമീപത്തുനിന്ന് പരാതിക്കാരി പരിഭ്രമത്തോടെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളും പോലീസ് ശാസ്ത്രീയ തെളിവായി കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Content Highlights
- Police filed a charge sheet against director and former MLA P.T. Kunju Muhammed in a sexual harassment case.
- The case involves the alleged molestation of a woman documentary filmmaker at a hotel in Thiruvananthapuram.
- Charges include outraging the modesty of a woman and sexual assault, punishable by up to five years in prison.
- Incident occurred on November 6 last year during a documentary screening event.
- CCTV footage and the victim’s confidential statement were submitted as key evidence.




















































