ആലപ്പുഴ | 05, ജനുവരി | 2026
ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് രോഗി മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് സ്വദേശി രാമചന്ദ്രന്റെ (60) മരണത്തിലാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. താലൂക്ക് ആശുപത്രി സൂപ്രണ്ടും ഡയാലിസിസ് യൂണിറ്റ് ജീവനക്കാരും ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
രാമചന്ദ്രന്റെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് നടപടി. ചികിത്സാ പിഴവ് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ആശുപത്രി അധികൃതർക്കെതിരെ കേസെടുത്തിരിക്കുന്നത്. ബിഎൻഎസ് 125, 106(1) എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സംഭവത്തിൽ പുതിയ മെഡിക്കൽ ബോർഡ് രൂപീകരിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഡയാലിസിസ് രോഗികളുടെ മരണത്തിന് അണുബാധയും രക്തസമ്മർദം അപകടകരമായ തോതിൽ താഴ്ന്നതുമാണ് കാരണമെന്ന് സ്ഥിരീകരിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ രംഗത്തെത്തിയിരുന്നു. രണ്ട് ഡെപ്യൂട്ടി ഡിഎംഒമാരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് പ്രാഥമിക റിപ്പോർട്ട് നൽകിയത്. ഡയാലിസിസിന് ഉപയോഗിക്കുന്ന വെള്ളവും മരുന്നും പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് വിധേയരാക്കിയ രണ്ട് രോഗികളാണ് മരിച്ചത്. കായംകുളം പുതുക്കാട് സ്വദേശി മജീദ് (53), ഹരിപ്പാട് സ്വദേശി രാമചന്ദ്രൻ (60) എന്നിവരാണ് മരണമടയുന്നത്. ഇരുവരുടെയും മരണത്തെ തുടർന്ന് നൽകിയ പരാതിയിൽ ഡയാലിസിസ് യൂണിറ്റ് അടച്ചുപൂട്ടിയിരുന്നു.
സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നേരത്തെ അറിയിച്ചിരുന്നു.
Content Highlights
FIR registered against Haripad Taluk Hospital authorities in dialysis patient death case
Hospital superintendent and dialysis unit staff face charges
Patient Ramachandran (60) from Haripad dies after dialysis treatment
Medical negligence alleged; BNS sections 125, 106(1) invoked
DMO confirms infection and blood pressure drop as cause of deaths
Two patients died – Majeed (53) and Ramachandran (60)
Dialysis unit shut down following complaints
Water and medicine samples sent for testing
Police seek new medical board investigation




















































