തിരുവനന്തപുരം | 08, ഫെബ്രുവരി | 2026
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതികളുടെ വാദങ്ങൾ തള്ളിക്കൊണ്ട് വിഎസ്എസ്‌സി (VSSC) ശാസ്ത്രീയ പരിശോധനാ ഫലം പുറത്ത്. ദ്വാരപാലക ശില്പങ്ങളിലും കട്ടിളപ്പാളികളിലും നിന്ന് നഷ്ടമായത് കിലോക്കണക്കിന് സ്വർണ്ണമാണെന്ന് അന്തിമ ഫോറൻസിക് റിപ്പോർട്ട് വ്യക്തമാക്കുന്നു. 989 ഗ്രാം സ്വർണ്ണം മാത്രമാണ് നഷ്ടപ്പെട്ടതെന്ന പ്രതികളുടെ മൊഴി ഇതോടെ പൊളിഞ്ഞിരിക്കുകയാണ്.
കട്ടിളപ്പാളികളിൽ നിന്ന് 989 ഗ്രാം സ്വർണ്ണം ഉരുക്കിയെടുത്തുവെന്നും അതിൽ 575 ഗ്രാം തിരികെ പൂശിയെന്നുമാണ് പ്രതികൾ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) നൽകിയിരുന്ന മൊഴി. എന്നാൽ സ്വർണ്ണത്തിന്റെ അളവിൽ വലിയ കുറവുണ്ടെന്ന സംശയത്തെത്തുടർന്ന് വിഎസ്എസ്‌സി നടത്തിയ രണ്ടാം ഘട്ട പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. നഷ്ടപ്പെട്ട സ്വർണ്ണത്തിന്റെ കൃത്യമായ അളവ് രേഖപ്പെടുത്തിയ റിപ്പോർട്ട് നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേസിൽ കുറ്റപത്രം സമർപ്പിക്കുക.
അതേസമയം, കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുള്ള ബന്ധം സൂചിപ്പിക്കുന്ന കൂടുതൽ ചിത്രങ്ങൾ പുറത്തുവന്നത് രാഷ്ട്രീയ വൃത്തങ്ങളിലും ചർച്ചയായിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബന്ധുവിന് മന്ത്രി ഉപഹാരം നൽകുന്ന ചിത്രമാണ് പുതുതായി പ്രചരിക്കുന്നത്. കടകംപള്ളി സുരേന്ദ്രൻ പോറ്റിയുടെ വീട്ടിലെത്തിയത് എന്തിനാണെന്ന കാര്യത്തിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്.
Content Highlights
- VSSC forensic report reveals kilograms of gold missing from Sabarimala.
- Disproves accused persons’ claim of stealing only 989 grams of gold.
- Detailed scientific report to be submitted to the High Court tomorrow.
- New photos emerge showing former Minister Kadakampally Surendran at the house of accused Unnikrishnan Potti.
- Charge sheet to be finalized based on the latest VSSC findings.




















































