കണ്ണൂർ | 22, ജനുവരി | 2026
കണ്ണൂർ: നാടിനെ നടുക്കിയ തയ്യിൽ കടപ്പുറം കൊലപാതകക്കേസിൽ പ്രതിയായ അമ്മ ശരണ്യയ്ക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഒന്നര വയസ്സുകാരനായ മകൻ വിയാനെ കടൽഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. തടവ് ശിക്ഷയ്ക്ക് പുറമെ ഒരു ലക്ഷം രൂപ പിഴയും പ്രതി ഒടുക്കണം.
2020 ഫെബ്രുവരി 17-നായിരുന്നു ക്രൂരമായ ഈ കൊലപാതകം നടന്നത്. കാമുകനായ നിധിനൊപ്പം ജീവിക്കുന്നതിന് മകൻ തടസ്സമാകുമെന്ന് കരുതിയാണ് ശരണ്യ കുഞ്ഞിനെ പുലർച്ചെ കടൽഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയത്. ആദ്യം ഭർത്താവിനു മേൽ കുറ്റം ചുമത്താൻ ശ്രമിച്ചെങ്കിലും ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ ശരണ്യ തന്നെയാണ് കൊലപാതകി എന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.
അതേസമയം, കേസിലെ രണ്ടാം പ്രതിയും ശരണ്യയുടെ കാമുകനുമായ നിധിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. ഗൂഢാലോചന തെളിയിക്കുന്നതിൽ പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥർക്കും വീഴ്ച പറ്റിയെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണ സംഘത്തിനെതിരെ രൂക്ഷമായ വിമർശനവും കോടതി ഉന്നയിച്ചിട്ടുണ്ട്.
Content Highlights
Sharanya, the mother who killed her 1.5-year-old son, sentenced to life imprisonment.
The incident took place at Thayyil beach in February 2020.
Thaliparamba Additional District Sessions Court imposed a fine of Rs 1 lakh.
Second accused Nidhin acquitted due to lack of evidence regarding conspiracy.




















































